ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രാണവായുവിനായി കേഴുകയാണെന്ന് സാനിയ മിർസ പറഞ്ഞു. തെരുവുകളിലും ആശുപത്രികളിലും അവസ്ഥ തികച്ചും ഹൃദയഭേദകമാണ്
ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.
ഓക്സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.